ശാസ്‌ത്രകുതുകിയായ ആശാന്‍ ആപേക്ഷികതാസിദ്ധാന്തം എന്തെന്ന് ഭാര്യയ്‌ക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു. സംഭവം ശരിക്കു മനസിലാകാനായി ഒരു അനുഭവം വിവരിച്ചു. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ സ്ഥിരം പറയുന്ന പത്രശൈലിയുണ്ടല്ലോ, സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ എന്ന്. അതു മാതിരി അനുഭവം ആശാന്‍ പറഞ്ഞത് ഇങ്ങനെ:
പ്രിയതമേ, ക്രിസ്‌തുമസ് തലേന്ന് രാത്രി കോയമ്പത്തൂരില്‍ നിന്ന് കൊല്ലം വരെ റിസര്‍വേഷനില്ലാതെ തീവണ്ടിയില്‍ യാത്രചെയ്യേണ്ട ഗതികേട് എനിക്കുണ്ടായത് നീ ഓര്‍ക്കുന്നുണ്ടാവുമല്ലോ. രാത്രി 12 മണിക്ക് കോയമ്പത്തൂരിലെത്തുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയാല്‍ ശ്വാസംമുട്ടി മരിക്കേണ്ടിവരുമെന്ന് എന്റെ അഭ്യുദയകാംക്ഷിയായ ലാലുപ്രസാദ് യാദവ് പറഞ്ഞത് അവഗണിച്ചായിരുന്നു യാത്ര.
തീവണ്ടിക്ക് മുമ്പിലും പിറകിലും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്ള കാര്യം, എന്നും എ.സി.യില്‍ മാത്രം യാത്രചെയ്യാന്‍ വിധിക്കപ്പെട്ടിട്ടുള്ള ഭവതി ശ്രദ്ധിച്ചിരിക്കില്ല. എന്നാല്‍, അങ്ങനെയാണ് സംഭവം. തീവണ്ടിയില്‍ ഇങ്ങനെ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലത്തില്‍ രണ്ടറ്റത്ത് ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രശ്‌നം, മുന്‍വശത്ത് കയറുന്നവന് ഒരിക്കലും പിന്നിലെ തിരക്ക് എത്രയുണ്ടെന്ന് അറിയാന്‍ കഴിയില്ല എന്നതാണ്. അതിനാല്‍ മുന്നില്‍ കയറണോ, പിന്നില്‍ വേണോ എന്ന ആശയക്കുഴപ്പം പാവം യാത്രക്കാരനെ ഉലയ്‌ക്കുമെന്ന് തീര്‍ച്ച.
പക്ഷേ, ഞാന്‍ ഒരിക്കലും പിന്നില്‍ കയറുന്നവനല്ല എന്ന് ഭവതിക്കാണല്ലോ ഏറ്റവും നന്നായി അറിയാവുന്നത്. അതിനാല്‍ മുന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉന്നംവെച്ചു. വണ്ടിവന്ന് ചിറകുകള്‍ വിടര്‍ത്തി കൂവിനിന്നു. കൂവലടങ്ങയപ്പോള്‍ ആരും അവിടെ ഇറങ്ങാനില്ല എന്ന സത്യം മനസിലായി, കയറാനാണെങ്കില്‍ എന്നെപ്പോലെ ഗതികെട്ട എത്രയോ പേര്‍. ഉള്ളിലേക്ക് ഒരാള്‍ക്ക് പോലും കയറാന്‍ കഴിയാത്തവിധം ആളുകള്‍ വാതില്‍ക്കല്‍ ഇടിഞ്ഞമര്‍ന്ന് നില്‍ക്കുകയായിരുന്നു. രണ്ടാമത്തെ കമ്പാര്‍ട്ട്‌മെന്റില്‍ ഒരുവിധം വാതില്‍ കടന്നു. പക്ഷേ, മനുഷ്യമതിലിലൂടെ എങ്ങനെ ഉള്ളിലെത്തും.
ഉള്ളിലെത്താനുള്ള എന്റെ പരാക്രമത്തിനിടെ ഒന്നുരണ്ട് സുഹൃത്തുക്കള്‍ നടത്തിയ കാ, കൂ പ്രയോഗങ്ങള്‍ ഞാന്‍ അവഗണിച്ചു. സംസ്‌ക്കാരശൂന്യര്‍ പറയുന്നത് സ്വാഭാവികമായും നമ്മള്‍ അവഗണിക്കണമല്ലോ. സീറ്റുകള്‍ നിറഞ്ഞ് കവിഞ്ഞ്, കാറ്റ് വീഴ്‌ച ബാധിച്ചതു പോലെ ആളുകള്‍ തെക്കുംവടക്കും കുരുങ്ങിക്കിടക്കുന്നു. എവിടെയൊക്കെ താങ്ങ് കിട്ടുമോ അവിടെയെല്ലാം യാത്രക്കാര്‍. കാലുകുത്താന്‍ സ്ഥലമില്ല, ശബരിമല തീര്‍ഥാടകര്‍ കല്ലുംമുള്ളും മെത്തയാക്കി തറയില്‍ നിരനിരയായി കിടക്കുകയാണ്.
എന്റെ അവസ്ഥ ഭവതിക്ക് ഊഹിക്കാവുന്നതല്ലേയുള്ളു. ഒരുവിധം കമ്പാര്‍ട്ട്‌മെന്റിന്റെ മധ്യത്തില്‍ എത്തി, കാലിന്റെ പെരുവിരല്‍ ഊന്നാന്‍ കിട്ടിയ സ്ഥലം ഞാന്‍ കൈക്കലാക്കി. ബാഗ് ഒരുവിധം മുകളിലെവിടെയോ പ്രതിഷ്‌ഠിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. അപ്പോഴാണ് പെട്ടന്ന് അവള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് എന്റെ അരികിലായി നിലയുറപ്പിച്ചത്, ഒരു അപ്‌സരസ് പോലെ. മൂക്കുത്തിയിട്ട സുന്ദരി, സുശീല. സേലത്ത് നിന്ന് കയറിയതു മുതല്‍ നില്‍ക്കുകയായിരുന്ന അവളെ, കോയമ്പത്തൂരെത്തിയപ്പോള്‍ ആരോ അല്‍പ്പനേരം സീറ്റില്‍ ഇരിക്കാന്‍ ദയാപൂര്‍വം അനുവദിച്ചതാണ്.
അവള്‍ അടുത്ത് നില്‍പ്പ് തുടങ്ങിയതോടെ, അനാകര്‍ഷകവും ആയാസഭരിതവും രാത്രിയുടെ മടുപ്പും യാത്രക്കാരുടെ ശരീരഗന്ധവും കൊണ്ട് വീര്‍പ്പുമുട്ടിനിന്ന അന്തരീക്ഷത്തിന് മയംവന്നപോലെ എനിക്ക് തോന്നി. ഞങ്ങള്‍ രണ്ടാളും ഒരു ദ്വീപില്‍ പെട്ടതുപോലെ. ചുറ്റും സുഖനിദ്രയില്‍ സ്വാമിഭക്തന്‍മാര്‍. കുറെയകലെ രണ്ടുഭാഗത്തും വാതിലിന്റെയടുത്താണ് തിങ്ങിഞെരുങ്ങിയ ജനം. യാത്ര സുഖകരമായ അനുഭവമായി മാറി. തൃശ്ശൂരെത്താന്‍ ഇനി ഏറെ നേരം വേണ്ടിവരുമോ എന്ന് അവളെന്നോട് സ്വകാര്യം പോലെ ചോദിച്ചു. ഇല്ല, ഏറിയാല്‍ രണ്ടുമണിക്കൂര്‍ എന്ന് ഞാന്‍ മറുപടിയും നല്‍കി.
ആ രണ്ട് മണിക്കൂറിനുള്ളില്‍ കാര്യമാത്രമപ്രസക്തമായ ചില കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. തൃശ്ശൂരെത്തിയത് അറിഞ്ഞില്ല. രണ്ട് മണിക്കൂര്‍ രണ്ട് നിമിഷം പോലെ പോയി. അവള്‍ ഒരുവിധം അവിടെ ഇറങ്ങി. ഞാന്‍ ഏകാന്തതയുടെ കയത്തിലായി. പിന്നെയങ്ങോട്ട് സൂപ്പര്‍ഫാസ്റ്റ് നീങ്ങുന്നില്ലെന്ന് തോന്നി. കോട്ടയത്ത് എത്താനുള്ള രണ്ട് മണിക്കൂര്‍ രണ്ട് യുഗംപോലെയാണ് അനുഭവപ്പെട്ടത്.
ആശാന്‍ സംഭവ വിവരണം ഏതാണ്ട് പൂര്‍ത്തിയാക്കി. എന്നാല്‍, ഇതാണ് ആപേക്ഷികത എന്ന് വിവരിക്കാനോ, തീവണ്ടി കൊല്ലത്ത് എത്തുന്നതിനിടെ മറ്റെന്തെങ്കിലും സംഭവിച്ചോ എന്ന് പറയാനോ അവസരം നല്‍കാതെ ഭാര്യ ഒരു ഫോറം ആശാന് നേരെ നീട്ടി, ഒപ്പിടാന്‍. ഇത് ആപേക്ഷികതാസിദ്ധാന്തമല്ല, അതിലും ചെറിയ സംഗതിയാണ്, വിവാഹമോചനത്തിനുള്ള അപേക്ഷ-അവള്‍ പറഞ്ഞു. ''ആശാനെ ഞാന്‍ ഡൈവോഴ്‌സ് ചെയ്യുകയാണ്, ഇത്ര വൃത്തികെട്ടവനാണ് ആശാന്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല''. അവളുടെ നിശിതമായ അഭിപ്രായം കേട്ട് ആശാന്‍ നടുങ്ങി.
പിന്നീട് തീവണ്ടി കണ്ടാല്‍ അങ്ങോട്ട് നോക്കുക പോലുമില്ലായിരുന്നു എന്നാണ് പില്‍ക്കാലത്ത് ആശാന്‍ അഭിപ്രായപ്പെട്ടത്.
ഗുണപാഠം: വേറെ ആരുടെ ഭാര്യയെ ആപേക്ഷികതാസിദ്ധാന്തം പഠിപ്പിച്ചാലും, സ്വന്തം ഭാര്യയുടെ അടുത്ത് മാത്രം അരുത്.
Tuesday, December 30, 2008
Tuesday, February 19, 2008
മാഡം വക്കാരി
'ബെര്‍ളിത്തരങ്ങള്‍' എന്ന ബ്ലോഗില്‍ എതിരവന്‍ കതിരവന്റെ ജീവചരിത്രം വായിച്ച ആശാനും ബ്ലോഗുസംബന്ധിയായ ചില ഗവേഷണങ്ങള്‍ നടത്താന്‍ പ്രചോദനമുണ്ടായി. വെറുതെ നടത്തിയാല്‍ പോര, ഫലം കണ്ട് ജനം നടുങ്ങണം. പത്രഭാഷയില്‍ പറഞ്ഞാല്‍ ഒരു തിമര്‍പ്പന്‍ സ്‌കൂപ്പ്!
എവിടെന്നു തുടങ്ങണം? ബൂലോകത്ത് ആശാന്‍ കയറിയിറങ്ങി. പല സൃഷ്ടികളും വായിച്ച് രോമാഞ്ചമണിഞ്ഞു. പണ്ട് സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് മാഗസിനുകളില്‍ കവിതകളും കഥകളും എഴുതാന്‍ അവസരം ലഭിച്ചില്ലെങ്കില്‍, അത് പില്‍ക്കാലത്ത് എത്ര അപകടകരമായി മാറാം എന്ന് പലരുടെയും ബ്ലോഗ് കണ്ട് ആശാന്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞു. അറുപതുകാരി മിഡിയും ടോപ്പുമിട്ട് ചുണ്ടില്‍ ചായം തേച്ച് പ്രേമിക്കാന്‍ പോകും പോലുള്ള കാഴ്‌ചകളും വായനാനുഭവങ്ങളും!
ഏതായാലും മലയാളഭാഷ മരിക്കില്ല- ആശാന്‍ ഓര്‍ത്തു. ജീവനുള്ളതല്ലേ മരിക്കൂ. വരെ വരെ താന്‍ അങ്ങേയറ്റം പെസിമിസ്റ്റാകുന്നു-ആശാന്‍ സ്വയം ശാസിച്ചു. യുണീകോഡല്ലേ ഇത്. ഇതിലൂടെ മലയാളം ജീവിക്കും എന്ന് ഉറച്ചു വിശ്വസിക്കൂ. ശരി, ഇനി മുതല്‍ അങ്ങനെ വിശ്വസിക്കാം-മനസ്സ് പറഞ്ഞു.
അങ്ങനെ ആശാന്‍ വീണ്ടും ഗവേഷണത്തിലേക്ക് തിരികെയെത്തി. ഗവേഷണത്തിന് വിഷയം നിശ്ചയിക്കുകയാണ് ഏറെ വിഷമം. 'സ്‌ത്രീപുരുഷ സമത്വം മലയാളം ബ്ലോഗുകളില്‍' എന്നായാലോ. പോര, ഗ്രിപ്പിങ് സബ്‌ജക്ടല്ല, പതിവ് ശില്‌പശാലാ വിഷയം. എന്നാല്‍, കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ഭാഷാഗവേഷണങ്ങളുടെ മാതിരി ഒരു വിഷയമായാലോ. ഉദാഹരണത്തിന്, 'പെരിങ്ങോടന്റെ കവിതകളിലെ ദ്രാവിഡചിഹ്നങ്ങള്‍', അല്ലെങ്കില്‍ 'കുറുമാന്റെ കഥകളിലെ കുത്തുകളെയും കോമകളെയും കുറിച്ചുള്ള താരതമ്യപഠനം'.
തുലഞ്ഞു, ഇത്തരം വിഷയങ്ങളാണ് ഗവേഷണത്തിനെങ്കില്‍, ഈ ബ്ലോഗ് പൂട്ടാന്‍ അധികം കാലം വേണ്ടി വരില്ല, ആശാന്‍ ഓര്‍ത്തു. അപ്പോള്‍ എന്തുചെയ്യും. പ്രതിസന്ധി തന്നെ. പതിവുപോലെ ഈ ഘട്ടത്തില്‍ ആശാന്റെ ബുദ്ധി ഉണര്‍ന്നു. മലയാളത്തിലെ നപുംസക ബ്ലോഗര്‍മാരെപ്പറ്റി പഠിച്ചുകൂടേ; ആണെന്നോ പെണ്ണെന്നോ പറയാതെ ബ്ലോഗുന്നവരെ. കൊള്ളാം. അല്ലെങ്കില്‍, പെണ്ണുങ്ങളെന്ന വ്യാജേന ബ്ലോഗുചെയ്യുന്ന എത്ര ആണുങ്ങള്‍ മലയാളത്തിലുണ്ടെന്നായിക്കൂടേ പഠനം. പാര്‍വതി, ഇഞ്ചിപെണ്ണ്, ദ്രൗപതി, സു തുടങ്ങിയ ബ്ലോഗര്‍മാരില്‍ എത്രപേര്‍ പെണ്ണുങ്ങളാണ്, എത്രപേര്‍ ആണുങ്ങളാണ്!
ഇതിനൊരു മറുവശമില്ലേ, ആശാന്‍ ചിന്തിച്ചു. ആണുങ്ങളെന്ന വ്യാജേന ബ്ലോഗര്‍മാരായി വിലസുന്ന പെണ്ണുങ്ങളുമുണ്ടാവില്ലേ. 'പെണ്ണൊരുമ്പെട്ടാല്‍...' എന്നല്ലേ പ്രയോഗം. പരിശ്രമിച്ചാല്‍ അവരില്‍ ചിലരെയെങ്കിലും ചൂണ്ടിയെടുക്കാന്‍ കഴിയില്ലേ. കൈയക്ഷരം ഇടത്തേയ്‌ക്കാണോ വലത്തേയ്‌ക്കാണോ ചാഞ്ഞിരിക്കുന്നത്, വാച്ചുകെട്ടുന്നതെങ്ങനെ, ചുരിദാറാണോ സാരിയാണോ പ്രിയം, ആശയങ്ങളുടെ പ്രത്യേകതകള്‍, വാക്യഘടന, വിഷയസ്വീകരണം, വിഷയതാത്‌പര്യം (ഇത് പക്ഷേ ആണുങ്ങള്‍ക്കാണ് കൂടുതലുണ്ടാവുക) തുടങ്ങിയവ ശ്രദ്ധിച്ചാല്‍ ആണേത് പെണ്ണേത് എന്ന് തിരിച്ചറിയാന്‍ കഴിയില്ലേ. കൊള്ളാം, തരക്കേടില്ലാത്ത വിഷയം.
ഒരു അഭിനവ ഷെര്‍ലക് ഹോംസ് ആയി ആശാന്‍ സ്വയം രൂപപ്പെട്ടു. പല പ്രശസ്‌തബ്ലോഗര്‍മാരെയും നിരീക്ഷിക്കാനാരംഭിച്ചു. ആണുങ്ങളാണെന്ന് ഉറപ്പുള്ളവരെ ഒഴിവാക്കി. ലിംഗഭേദമില്ലാത്ത പേരുകളില്‍ ബ്ലോഗ് നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി, അത് വോട്ടര്‍പട്ടികയുമായി ഒത്തുനോക്കി. മെയിലേത് ഫീമെയിലേത് ഏതിലേക്ക് ഇമെയില്‍ ചെയ്യണം എന്നിങ്ങനെ പലതരം കുരുക്കുകള്‍. താന്‍ തന്നെ ഇതില്‍ ഏത് ഗണത്തില്‍ പെടുമെന്നറിയാതെ ആശാന്‍ തെല്ലുനേരം പ്രതിസന്ധിയിലായി.
ഒടുവില്‍ 'ഉദയസൂര്യന്റെ നാട്ടിലെ' വക്കാരിമിഷ്ടയില്‍ എത്തി. കൗതുകമുണര്‍ത്തുന്ന പേര്, ആശാന്‍ ഓര്‍ത്തു. പേരുകേട്ടാല്‍ ആണുതന്നെ എന്നു തോന്നും. പക്ഷേ, ജപ്പാന്‍ഭാഷയില്‍ വക്കാരിമിഷ്ട എന്നതിന് 'മനസിലായി' എന്നാണര്‍ഥമെന്ന് വക്കാരി തന്നെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതിനാല്‍, ആണാണോ എന്ന് ഉറപ്പില്ല. പ്രൊഫൈലില്‍ അതൊട്ടു ചേര്‍ത്തിട്ടുമില്ല.
ഷെര്‍ലക് ഹോംസിന്റെ കഥകള്‍ ആശാന്‍ ഒന്നുകൂടി മനസിരുത്തി വായിച്ചു. ബാസ്‌ക്കര്‍വില്‍സിലെ വേട്ടനായ ആശാനെ ഓട്ടിച്ചിട്ട് കടിക്കാന്‍ നോക്കി. നാല്‍വര്‍ ചിഹ്നത്തില്‍ കുറെ നേരം കുടുങ്ങിക്കിടന്നു. അങ്ങനെ ചുറ്റിത്തിരിഞ്ഞ് വീണ്ടും വക്കാരിയിലെത്തി.
ബൂലോകത്ത് ഏറ്റവുമധികം കമന്റുകള്‍ ഇട്ടിട്ടുള്ളവരില്‍ ഒരാളാണ് വക്കാരി. ഏറ്റവും ഫലപ്രദമായി, എതിരഭിപ്രായമാണെങ്കില്‍കൂടി, കേള്‍ക്കുന്നയാല്‍ക്ക് ഒട്ടും മുറിവേല്‍ക്കാത്ത രീതിയില്‍ കമന്റിടാന്‍ വക്കാരിക്കുള്ളതു പോലെ കഴിവ് മറ്റാര്‍ക്കുമില്ല എന്ന് അഞ്ചല്‍ക്കാരന്‍ ബൂലോകവാരഫലത്തില്‍ സമ്മതിക്കുന്നുണ്ട്. ഒരു നിഗമനത്തിലെത്താന്‍ ഇതൊരു നല്ല ക്ലൂവാണ്, ആശാന്‍ ഓര്‍ത്തു.
ആണുങ്ങളാണ് കമന്റ് പാസാക്കുന്നതെങ്കില്‍, എത്രയൊക്കെ മറച്ചു വെയ്‌ക്കാന്‍ ശ്രമിച്ചാലും, 'താന്‍ പിടിച്ച മുയലിന് നാല് കൊമ്പ്' എന്ന മനോഭാവം തനിയെ പുറത്തു വരും. ('അറബിക്കഥ'യെന്ന സിനിമയില്‍, വെഞ്ഞാറംമൂട് സൂരജ് പറയുന്ന ഡയലോഗ് ഓര്‍ക്കുക: കോട്ടും സ്യൂട്ടുമിട്ട് എത്രയൊക്കെ വിനയം മുഖത്ത് വരുത്തി ഇന്റര്‍വ്യൂവിന് ചെന്നാലും, രണ്ടാമത്തെ ചോദ്യത്തിന് ഉള്ളിലുള്ള ഫ്രാഡുകള് മുഴുവന്‍ പുറത്തുവരും). സ്‌ത്രീകള്‍ക്കാണ് സഹനശക്തി കൂടുതല്‍. അതിന്റെ പ്രതിഫലനമാകില്ലേ, വക്കാരിയുടെ കമന്റുകളില്‍ പ്രതിഫലിക്കുന്നത്.
വക്കാരി ഫുള്‍ടൈം ഓണ്‍ലൈനിലാണെന്നത് വേറൊരു ക്ലൂവാണ്. ജപ്പാനില്‍നിന്ന് നാട്ടിലെത്തി ജീവിതം തുടരേണ്ടിവരുമ്പോള്‍, ആണുങ്ങളാണെങ്കില്‍ ഇടയ്‌ക്കൊക്കെ അടിച്ചുകുഴതെറ്റി ഓഫ്‌ലൈന്‍ ആകില്ലേ. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‌പനശാലകളില്‍നിന്നു കിട്ടുന്ന സെക്കന്റ്‌സ് എന്ന തട്ടുപൊളിപ്പന്‍ സാധനം കഴിക്കുന്നവര്‍ക്ക് എത്രനേരം ഓണ്‍ലൈനില്‍ തെളിഞ്ഞ ബുദ്ധിയോടെ തുടരാനാകും. ഓ, തകര്‍പ്പന്‍. ആശാന്‍ തന്റെ ബുദ്ധിശക്തിയെ സ്വയം അഭിനന്ദിച്ചു (അതോ വക്കാരി ജപ്പാനില്‍നിന്ന് അരിഷ്ടമോ മറ്റോ കൊണ്ടുവന്നിട്ടുണ്ടാകുമോ).
പലരും വക്കാരി മാഷെ, വക്കാരി സാറേ (സാര്‍ വിളിക്ക് കുഴപ്പമില്ല. തിരുവനന്തപുരത്തെ ഓഫീസുകളില്‍ ചെന്നാല്‍ രമണി സാറിനെയും ശര്‍മിള സാറിനെയും കത്രീന സാറിനെയുമൊക്കെ എത്രവേണമെങ്കിലും കാണാനാകും), വക്കാരിച്ചേട്ടാ എന്നൊക്കെ വിളിക്കുന്നതല്ലാതെ വക്കാരി മാഡം എന്നാരും വക്കാരിമിഷ്ടയെ ഇതുവരെ അഭിസംബോധന ചെയ്യാത്തതെന്ത്. സ്‌ത്രീയില്‍നിന്ന് ബുദ്ധിയുള്ള അഭിപ്രായങ്ങള്‍ പുറത്തു വരില്ല എന്ന മലയാളിയുടെ മുന്‍വിധിയാകില്ലേ കാരണം-ആശാനുള്ളിലെ ഫെമിനിസ്റ്റ് ചോദിച്ചു.
ഏതായാലും ഗവേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് 36 പേജുകളില്‍ നീണ്ടുകിടക്കുന്നതിനാല്‍ അത് മുഴുവന്‍ ഇവിടെ വിസ്‌തരിക്കാന്‍ നിവൃത്തിയില്ല. ഗവേഷണത്തിന്റെ അബ്‌സ്‌ട്രാക്ട് ഇതാണ് : സാക്ഷാലൊരു മാഡമാണ് വക്കാരി. മാഡം വക്കാരി. ഇനി ആശാന്‍ വക്കാരിമിഷ്ടയെ മാഡം എന്നേ അഭിസംബോധന ചെയ്യൂ!
എവിടെന്നു തുടങ്ങണം? ബൂലോകത്ത് ആശാന്‍ കയറിയിറങ്ങി. പല സൃഷ്ടികളും വായിച്ച് രോമാഞ്ചമണിഞ്ഞു. പണ്ട് സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് മാഗസിനുകളില്‍ കവിതകളും കഥകളും എഴുതാന്‍ അവസരം ലഭിച്ചില്ലെങ്കില്‍, അത് പില്‍ക്കാലത്ത് എത്ര അപകടകരമായി മാറാം എന്ന് പലരുടെയും ബ്ലോഗ് കണ്ട് ആശാന്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞു. അറുപതുകാരി മിഡിയും ടോപ്പുമിട്ട് ചുണ്ടില്‍ ചായം തേച്ച് പ്രേമിക്കാന്‍ പോകും പോലുള്ള കാഴ്‌ചകളും വായനാനുഭവങ്ങളും!
ഏതായാലും മലയാളഭാഷ മരിക്കില്ല- ആശാന്‍ ഓര്‍ത്തു. ജീവനുള്ളതല്ലേ മരിക്കൂ. വരെ വരെ താന്‍ അങ്ങേയറ്റം പെസിമിസ്റ്റാകുന്നു-ആശാന്‍ സ്വയം ശാസിച്ചു. യുണീകോഡല്ലേ ഇത്. ഇതിലൂടെ മലയാളം ജീവിക്കും എന്ന് ഉറച്ചു വിശ്വസിക്കൂ. ശരി, ഇനി മുതല്‍ അങ്ങനെ വിശ്വസിക്കാം-മനസ്സ് പറഞ്ഞു.
അങ്ങനെ ആശാന്‍ വീണ്ടും ഗവേഷണത്തിലേക്ക് തിരികെയെത്തി. ഗവേഷണത്തിന് വിഷയം നിശ്ചയിക്കുകയാണ് ഏറെ വിഷമം. 'സ്‌ത്രീപുരുഷ സമത്വം മലയാളം ബ്ലോഗുകളില്‍' എന്നായാലോ. പോര, ഗ്രിപ്പിങ് സബ്‌ജക്ടല്ല, പതിവ് ശില്‌പശാലാ വിഷയം. എന്നാല്‍, കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ഭാഷാഗവേഷണങ്ങളുടെ മാതിരി ഒരു വിഷയമായാലോ. ഉദാഹരണത്തിന്, 'പെരിങ്ങോടന്റെ കവിതകളിലെ ദ്രാവിഡചിഹ്നങ്ങള്‍', അല്ലെങ്കില്‍ 'കുറുമാന്റെ കഥകളിലെ കുത്തുകളെയും കോമകളെയും കുറിച്ചുള്ള താരതമ്യപഠനം'.
തുലഞ്ഞു, ഇത്തരം വിഷയങ്ങളാണ് ഗവേഷണത്തിനെങ്കില്‍, ഈ ബ്ലോഗ് പൂട്ടാന്‍ അധികം കാലം വേണ്ടി വരില്ല, ആശാന്‍ ഓര്‍ത്തു. അപ്പോള്‍ എന്തുചെയ്യും. പ്രതിസന്ധി തന്നെ. പതിവുപോലെ ഈ ഘട്ടത്തില്‍ ആശാന്റെ ബുദ്ധി ഉണര്‍ന്നു. മലയാളത്തിലെ നപുംസക ബ്ലോഗര്‍മാരെപ്പറ്റി പഠിച്ചുകൂടേ; ആണെന്നോ പെണ്ണെന്നോ പറയാതെ ബ്ലോഗുന്നവരെ. കൊള്ളാം. അല്ലെങ്കില്‍, പെണ്ണുങ്ങളെന്ന വ്യാജേന ബ്ലോഗുചെയ്യുന്ന എത്ര ആണുങ്ങള്‍ മലയാളത്തിലുണ്ടെന്നായിക്കൂടേ പഠനം. പാര്‍വതി, ഇഞ്ചിപെണ്ണ്, ദ്രൗപതി, സു തുടങ്ങിയ ബ്ലോഗര്‍മാരില്‍ എത്രപേര്‍ പെണ്ണുങ്ങളാണ്, എത്രപേര്‍ ആണുങ്ങളാണ്!
ഇതിനൊരു മറുവശമില്ലേ, ആശാന്‍ ചിന്തിച്ചു. ആണുങ്ങളെന്ന വ്യാജേന ബ്ലോഗര്‍മാരായി വിലസുന്ന പെണ്ണുങ്ങളുമുണ്ടാവില്ലേ. 'പെണ്ണൊരുമ്പെട്ടാല്‍...' എന്നല്ലേ പ്രയോഗം. പരിശ്രമിച്ചാല്‍ അവരില്‍ ചിലരെയെങ്കിലും ചൂണ്ടിയെടുക്കാന്‍ കഴിയില്ലേ. കൈയക്ഷരം ഇടത്തേയ്‌ക്കാണോ വലത്തേയ്‌ക്കാണോ ചാഞ്ഞിരിക്കുന്നത്, വാച്ചുകെട്ടുന്നതെങ്ങനെ, ചുരിദാറാണോ സാരിയാണോ പ്രിയം, ആശയങ്ങളുടെ പ്രത്യേകതകള്‍, വാക്യഘടന, വിഷയസ്വീകരണം, വിഷയതാത്‌പര്യം (ഇത് പക്ഷേ ആണുങ്ങള്‍ക്കാണ് കൂടുതലുണ്ടാവുക) തുടങ്ങിയവ ശ്രദ്ധിച്ചാല്‍ ആണേത് പെണ്ണേത് എന്ന് തിരിച്ചറിയാന്‍ കഴിയില്ലേ. കൊള്ളാം, തരക്കേടില്ലാത്ത വിഷയം.
ഒരു അഭിനവ ഷെര്‍ലക് ഹോംസ് ആയി ആശാന്‍ സ്വയം രൂപപ്പെട്ടു. പല പ്രശസ്‌തബ്ലോഗര്‍മാരെയും നിരീക്ഷിക്കാനാരംഭിച്ചു. ആണുങ്ങളാണെന്ന് ഉറപ്പുള്ളവരെ ഒഴിവാക്കി. ലിംഗഭേദമില്ലാത്ത പേരുകളില്‍ ബ്ലോഗ് നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി, അത് വോട്ടര്‍പട്ടികയുമായി ഒത്തുനോക്കി. മെയിലേത് ഫീമെയിലേത് ഏതിലേക്ക് ഇമെയില്‍ ചെയ്യണം എന്നിങ്ങനെ പലതരം കുരുക്കുകള്‍. താന്‍ തന്നെ ഇതില്‍ ഏത് ഗണത്തില്‍ പെടുമെന്നറിയാതെ ആശാന്‍ തെല്ലുനേരം പ്രതിസന്ധിയിലായി.
ഒടുവില്‍ 'ഉദയസൂര്യന്റെ നാട്ടിലെ' വക്കാരിമിഷ്ടയില്‍ എത്തി. കൗതുകമുണര്‍ത്തുന്ന പേര്, ആശാന്‍ ഓര്‍ത്തു. പേരുകേട്ടാല്‍ ആണുതന്നെ എന്നു തോന്നും. പക്ഷേ, ജപ്പാന്‍ഭാഷയില്‍ വക്കാരിമിഷ്ട എന്നതിന് 'മനസിലായി' എന്നാണര്‍ഥമെന്ന് വക്കാരി തന്നെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതിനാല്‍, ആണാണോ എന്ന് ഉറപ്പില്ല. പ്രൊഫൈലില്‍ അതൊട്ടു ചേര്‍ത്തിട്ടുമില്ല.
ഷെര്‍ലക് ഹോംസിന്റെ കഥകള്‍ ആശാന്‍ ഒന്നുകൂടി മനസിരുത്തി വായിച്ചു. ബാസ്‌ക്കര്‍വില്‍സിലെ വേട്ടനായ ആശാനെ ഓട്ടിച്ചിട്ട് കടിക്കാന്‍ നോക്കി. നാല്‍വര്‍ ചിഹ്നത്തില്‍ കുറെ നേരം കുടുങ്ങിക്കിടന്നു. അങ്ങനെ ചുറ്റിത്തിരിഞ്ഞ് വീണ്ടും വക്കാരിയിലെത്തി.
ബൂലോകത്ത് ഏറ്റവുമധികം കമന്റുകള്‍ ഇട്ടിട്ടുള്ളവരില്‍ ഒരാളാണ് വക്കാരി. ഏറ്റവും ഫലപ്രദമായി, എതിരഭിപ്രായമാണെങ്കില്‍കൂടി, കേള്‍ക്കുന്നയാല്‍ക്ക് ഒട്ടും മുറിവേല്‍ക്കാത്ത രീതിയില്‍ കമന്റിടാന്‍ വക്കാരിക്കുള്ളതു പോലെ കഴിവ് മറ്റാര്‍ക്കുമില്ല എന്ന് അഞ്ചല്‍ക്കാരന്‍ ബൂലോകവാരഫലത്തില്‍ സമ്മതിക്കുന്നുണ്ട്. ഒരു നിഗമനത്തിലെത്താന്‍ ഇതൊരു നല്ല ക്ലൂവാണ്, ആശാന്‍ ഓര്‍ത്തു.
ആണുങ്ങളാണ് കമന്റ് പാസാക്കുന്നതെങ്കില്‍, എത്രയൊക്കെ മറച്ചു വെയ്‌ക്കാന്‍ ശ്രമിച്ചാലും, 'താന്‍ പിടിച്ച മുയലിന് നാല് കൊമ്പ്' എന്ന മനോഭാവം തനിയെ പുറത്തു വരും. ('അറബിക്കഥ'യെന്ന സിനിമയില്‍, വെഞ്ഞാറംമൂട് സൂരജ് പറയുന്ന ഡയലോഗ് ഓര്‍ക്കുക: കോട്ടും സ്യൂട്ടുമിട്ട് എത്രയൊക്കെ വിനയം മുഖത്ത് വരുത്തി ഇന്റര്‍വ്യൂവിന് ചെന്നാലും, രണ്ടാമത്തെ ചോദ്യത്തിന് ഉള്ളിലുള്ള ഫ്രാഡുകള് മുഴുവന്‍ പുറത്തുവരും). സ്‌ത്രീകള്‍ക്കാണ് സഹനശക്തി കൂടുതല്‍. അതിന്റെ പ്രതിഫലനമാകില്ലേ, വക്കാരിയുടെ കമന്റുകളില്‍ പ്രതിഫലിക്കുന്നത്.
വക്കാരി ഫുള്‍ടൈം ഓണ്‍ലൈനിലാണെന്നത് വേറൊരു ക്ലൂവാണ്. ജപ്പാനില്‍നിന്ന് നാട്ടിലെത്തി ജീവിതം തുടരേണ്ടിവരുമ്പോള്‍, ആണുങ്ങളാണെങ്കില്‍ ഇടയ്‌ക്കൊക്കെ അടിച്ചുകുഴതെറ്റി ഓഫ്‌ലൈന്‍ ആകില്ലേ. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‌പനശാലകളില്‍നിന്നു കിട്ടുന്ന സെക്കന്റ്‌സ് എന്ന തട്ടുപൊളിപ്പന്‍ സാധനം കഴിക്കുന്നവര്‍ക്ക് എത്രനേരം ഓണ്‍ലൈനില്‍ തെളിഞ്ഞ ബുദ്ധിയോടെ തുടരാനാകും. ഓ, തകര്‍പ്പന്‍. ആശാന്‍ തന്റെ ബുദ്ധിശക്തിയെ സ്വയം അഭിനന്ദിച്ചു (അതോ വക്കാരി ജപ്പാനില്‍നിന്ന് അരിഷ്ടമോ മറ്റോ കൊണ്ടുവന്നിട്ടുണ്ടാകുമോ).
പലരും വക്കാരി മാഷെ, വക്കാരി സാറേ (സാര്‍ വിളിക്ക് കുഴപ്പമില്ല. തിരുവനന്തപുരത്തെ ഓഫീസുകളില്‍ ചെന്നാല്‍ രമണി സാറിനെയും ശര്‍മിള സാറിനെയും കത്രീന സാറിനെയുമൊക്കെ എത്രവേണമെങ്കിലും കാണാനാകും), വക്കാരിച്ചേട്ടാ എന്നൊക്കെ വിളിക്കുന്നതല്ലാതെ വക്കാരി മാഡം എന്നാരും വക്കാരിമിഷ്ടയെ ഇതുവരെ അഭിസംബോധന ചെയ്യാത്തതെന്ത്. സ്‌ത്രീയില്‍നിന്ന് ബുദ്ധിയുള്ള അഭിപ്രായങ്ങള്‍ പുറത്തു വരില്ല എന്ന മലയാളിയുടെ മുന്‍വിധിയാകില്ലേ കാരണം-ആശാനുള്ളിലെ ഫെമിനിസ്റ്റ് ചോദിച്ചു.
ഏതായാലും ഗവേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് 36 പേജുകളില്‍ നീണ്ടുകിടക്കുന്നതിനാല്‍ അത് മുഴുവന്‍ ഇവിടെ വിസ്‌തരിക്കാന്‍ നിവൃത്തിയില്ല. ഗവേഷണത്തിന്റെ അബ്‌സ്‌ട്രാക്ട് ഇതാണ് : സാക്ഷാലൊരു മാഡമാണ് വക്കാരി. മാഡം വക്കാരി. ഇനി ആശാന്‍ വക്കാരിമിഷ്ടയെ മാഡം എന്നേ അഭിസംബോധന ചെയ്യൂ!
Thursday, November 1, 2007
മെഴുകുതിരിയുടെ ചൂട്
ലോഡ്‌ജ് നിവാസിയായ ആശാന്റെ അയല്‍മുറിയന്‍ ഒരു ഹോമിയോ എം.ഡി.വിദ്യാര്‍ഥിയായിരുന്നു. അധികമാരോടും കമ്പനി കൂടാത്ത ആ യുവാവിനോട് മനുഷ്യസ്‌നേഹിയായ ആശാന് എന്തോ ഒരു അനുകമ്പ തോന്നി. ഉള്‍വലിഞ്ഞ് മുറിയ്‌ക്കുള്ളില്‍ ചടഞ്ഞുകൂടുന്ന ആ വിദ്യാര്‍ഥിയുമായി ചില സര്‍ഗസംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ ആശാന്‍ ഇടയ്‌ക്ക് സമയം കണ്ടെത്തിയിരുന്നു.
വിചിത്ര സ്വഭാവമുള്ള ആ യുവാവിന്റെ അഭിപ്രായത്തില്‍ ലോകത്ത് ശാസ്‌ത്രീയം എന്നു പറയാവുന്നത് ഹോമിയോപ്പതി മാത്രമാണ്. ശാസ്‌ത്രത്തിന്റെ മറ്റ് മേഖലകളില്‍ സംഭവിച്ച മുന്നേറ്റമൊക്കെ ഹോമിയോപ്പതിയുമായി താരതമ്യം ചെയ്‌താല്‍ നിഷ്‌പ്രഭം. ഏത് രോഗത്തിനും മരുന്ന് ഹോമിയോയിലുണ്ടെന്ന് അയാള്‍ ആശാനെ വിശ്വസിപ്പിച്ചു.
'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ വന്ന ഹോമിയോവിരുദ്ധ ലേഖനങ്ങളെ ആശാന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അതില്‍ കാര്യമില്ലെന്ന് യുവാവ് പറഞ്ഞു. മേലില്‍ ബ്ലോഗുകള്‍ വായിക്കരുതെന്നും, മനസമാധാനത്തിന് അതാണ് നന്നെന്നും അയാള്‍ ആശാനോട് പറഞ്ഞു. ബ്ലോഗ്‌വായന നിര്‍ത്താന്‍ പോലും ഹോമിയോയില്‍ മരുന്നുണ്ടെന്ന് അയാള്‍ അറിയിച്ചത് ആശാന്‍ അത്ഭുതത്തോടെയാണ് കേട്ടത്.
തുമ്മല്‍ തുടര്‍ച്ചയായി അലട്ടിയിരുന്ന ആശാന്‍ അതിന് യുവാവിനെ അഭയം പ്രാപിച്ചു. ആ എം.ഡി.വിദ്യാര്‍ഥി തന്റെ പാണ്ഡിത്യം ആശാനില്‍ പരീക്ഷിച്ചു. ദിവസവും നാലുനേരം കഴിക്കാന്‍ പഞ്ചസാര ഗുളിക നല്‍കി. ഒരുമാസം കൊണ്ട് തുമ്മല്‍ ഭേദമായ ആശാന്‍ കുട്ടപ്പനായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഇങ്ങനെ, അങ്ങനെയെങ്കില്‍ ഡോക്ടറായിക്കഴിഞ്ഞാല്‍ എന്താകും യുവാവിന്റെ സ്ഥിതിയെന്ന് ആശാന്‍ ആലോചിച്ചു.
അതിനു ശേഷം തനിക്കുള്ള മറ്റൊരു അസുഖത്തെപ്പറ്റി ആശാന്‍ യുവാവിന് മുമ്പില്‍ കുമ്പസാരിച്ചു.
ലോഡ്‌ജിന് മുന്നിലൊരു തോടാണ്. അതിനപ്പുറം റോഡ്. ഒഴിവു കിട്ടുന്ന സമയത്ത് റോഡിലൂടെ പോകുന്ന സുന്ദരികളെ നിരീക്ഷിക്കുക ആശാന്റെ ഹോബിയായിരുന്നു. നിരീക്ഷിക്കുന്നതിലല്ല പ്രശ്‌നം, നിരീക്ഷണം രൂക്ഷമായി ഒടുവില്‍ ക്ഷമ നശിച്ച് താന്‍ വല്ല സ്‌ത്രീ പീഡനത്തിലും പെട്ട് ശിഷ്ടകാലം ജയിലില്‍ അഴിയെണ്ണേണ്ടി വരുമോ എന്ന സംശയം മൂത്തപ്പോഴാണ്, അതിന് ഹോമിയോയില്‍ ചികിത്സയുണ്ടോ എന്ന് യുവാവിനോട് ആരാഞ്ഞത്. അതിനും കിട്ടി ആശാന് ഒരുപിടി പഞ്ചാര ഗുളികകള്‍.
അങ്ങനെ ആശാന് ഹോമിയോയില്‍ വിശ്വാസം വര്‍ധിച്ചു വര്‍ധിച്ചു വന്നു. ഒരു ദിവസം തൊട്ടപ്പുറത്തെ മുറിയിലെ രാമഭദ്രന്‍ ആശാനെ വന്ന് മുട്ടിവിളിച്ചു. കാര്യം തിരക്കിയപ്പോള്‍ കൂടെച്ചെല്ലാന്‍ അയാള്‍ ആവശ്യപ്പെട്ടു, ശബ്ദമുണ്ടാക്കരുതെന്ന് ആഗ്യം കാട്ടുകയും ചെയ്‌തു. ഹോമിയോ യുവാവിന്റെ റൂമിനടുത്തേക്കാണ് ആശാനെ അയാള്‍ ആനയിച്ചത്.
ജനാലയിലൂടെ പാളി നോക്കിയപ്പോള്‍ കണ്ട കാഴ്‌ച ആശാന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുറിക്കുള്ളിലെ അയയില്‍ തൂക്കിയിട്ടിരിക്കുന്ന അണ്ടര്‍വെയറിന് സമീപം മെഴുകുതിരി കത്തിച്ചു പിടിച്ച് ധ്യാനത്തിലെന്ന പോലെ നില്‍ക്കുന്ന യുവാവ്. മെഴുകുതിരി കത്തിച്ച് പല മൂര്‍ത്തികളെയും പൂജിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒട്ടേറെപ്പേരെ ആശാന്‍ കണ്ടിട്ടുണ്ട്. നസ്രാണികളുടെ കാര്യമാണെങ്കില്‍ ബീഫും കുപ്പിയും കഴിഞ്ഞാല്‍ പിന്നെ പ്രധാനം മെഴുകുതിരിയാണ്. എന്നാല്‍, ഇത്തരമൊരു മൂര്‍ത്തിയെ ഒരാള്‍ പൂജിക്കുമെന്ന് ഇതുവരെ ആശാന്‍ കളിയായിപ്പോലും കരുതിയിരുന്നില്ല.
എന്താണ് സംഗതിയെന്ന് ചോദിച്ചു നോക്കൂ, ആശാന്റെ സുഹൃത്തല്ലേ-രാമഭദ്രന്‍ താഴ്‌ന്ന സ്വരത്തില്‍ അപേക്ഷിച്ചു. ആശാന്‍ രണ്ടും കല്‍പ്പിച്ച് മുറിയുടെ കതകില്‍ തട്ടി. യുവാവ് കതകു തുറന്നു. ആശാനെ കണ്ട് പുഞ്ചിരി തൂകി. "മെഴുകുതിരി കത്തിച്ച് എന്താണ് ഏര്‍പ്പാട്"-ആശാന്‍ ചോദിച്ചു. "അതേ, ഷഡ്ഡി കഴുകിയിട്ടിരിക്കുവാ, ഉണക്കാനുള്ള ശ്രമമായിരുന്നു"-യുവാവ് സാധാരണഗതിയില്‍ പറഞ്ഞു.
"അതിന് ഫാനിട്ടാല്‍ പോരെ വേഗം ഉണങ്ങിക്കിട്ടില്ലേ"-ആശാന്‍ ചോദിച്ചു. "അതേയ്, ഞാനത് ആലോചിച്ചു. പക്ഷേ, ഫാനിന്റെ കാറ്റിന് ചൂടില്ലല്ലോ, മെഴുകുതിരിയാകുമ്പം അതുണ്ട്"-സംഭവത്തിന്റെ ശാസ്‌ത്രീയത കേട്ട ആശാന്റെ കണ്ണുതള്ളി. അതോടെ ഹോമിയോ ചികിത്സ നിര്‍ത്തിയതായും, വീണ്ടും റോഡിലേക്കുള്ള നിരീക്ഷണം പൂര്‍വാധികം ഭംഗിയായി ആരംഭിച്ചതായും ആശാന്‍ സാക്ഷ്യപ്പെടുത്തുന്നു.
വിചിത്ര സ്വഭാവമുള്ള ആ യുവാവിന്റെ അഭിപ്രായത്തില്‍ ലോകത്ത് ശാസ്‌ത്രീയം എന്നു പറയാവുന്നത് ഹോമിയോപ്പതി മാത്രമാണ്. ശാസ്‌ത്രത്തിന്റെ മറ്റ് മേഖലകളില്‍ സംഭവിച്ച മുന്നേറ്റമൊക്കെ ഹോമിയോപ്പതിയുമായി താരതമ്യം ചെയ്‌താല്‍ നിഷ്‌പ്രഭം. ഏത് രോഗത്തിനും മരുന്ന് ഹോമിയോയിലുണ്ടെന്ന് അയാള്‍ ആശാനെ വിശ്വസിപ്പിച്ചു.
'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ വന്ന ഹോമിയോവിരുദ്ധ ലേഖനങ്ങളെ ആശാന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അതില്‍ കാര്യമില്ലെന്ന് യുവാവ് പറഞ്ഞു. മേലില്‍ ബ്ലോഗുകള്‍ വായിക്കരുതെന്നും, മനസമാധാനത്തിന് അതാണ് നന്നെന്നും അയാള്‍ ആശാനോട് പറഞ്ഞു. ബ്ലോഗ്‌വായന നിര്‍ത്താന്‍ പോലും ഹോമിയോയില്‍ മരുന്നുണ്ടെന്ന് അയാള്‍ അറിയിച്ചത് ആശാന്‍ അത്ഭുതത്തോടെയാണ് കേട്ടത്.
തുമ്മല്‍ തുടര്‍ച്ചയായി അലട്ടിയിരുന്ന ആശാന്‍ അതിന് യുവാവിനെ അഭയം പ്രാപിച്ചു. ആ എം.ഡി.വിദ്യാര്‍ഥി തന്റെ പാണ്ഡിത്യം ആശാനില്‍ പരീക്ഷിച്ചു. ദിവസവും നാലുനേരം കഴിക്കാന്‍ പഞ്ചസാര ഗുളിക നല്‍കി. ഒരുമാസം കൊണ്ട് തുമ്മല്‍ ഭേദമായ ആശാന്‍ കുട്ടപ്പനായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഇങ്ങനെ, അങ്ങനെയെങ്കില്‍ ഡോക്ടറായിക്കഴിഞ്ഞാല്‍ എന്താകും യുവാവിന്റെ സ്ഥിതിയെന്ന് ആശാന്‍ ആലോചിച്ചു.
അതിനു ശേഷം തനിക്കുള്ള മറ്റൊരു അസുഖത്തെപ്പറ്റി ആശാന്‍ യുവാവിന് മുമ്പില്‍ കുമ്പസാരിച്ചു.
ലോഡ്‌ജിന് മുന്നിലൊരു തോടാണ്. അതിനപ്പുറം റോഡ്. ഒഴിവു കിട്ടുന്ന സമയത്ത് റോഡിലൂടെ പോകുന്ന സുന്ദരികളെ നിരീക്ഷിക്കുക ആശാന്റെ ഹോബിയായിരുന്നു. നിരീക്ഷിക്കുന്നതിലല്ല പ്രശ്‌നം, നിരീക്ഷണം രൂക്ഷമായി ഒടുവില്‍ ക്ഷമ നശിച്ച് താന്‍ വല്ല സ്‌ത്രീ പീഡനത്തിലും പെട്ട് ശിഷ്ടകാലം ജയിലില്‍ അഴിയെണ്ണേണ്ടി വരുമോ എന്ന സംശയം മൂത്തപ്പോഴാണ്, അതിന് ഹോമിയോയില്‍ ചികിത്സയുണ്ടോ എന്ന് യുവാവിനോട് ആരാഞ്ഞത്. അതിനും കിട്ടി ആശാന് ഒരുപിടി പഞ്ചാര ഗുളികകള്‍.
അങ്ങനെ ആശാന് ഹോമിയോയില്‍ വിശ്വാസം വര്‍ധിച്ചു വര്‍ധിച്ചു വന്നു. ഒരു ദിവസം തൊട്ടപ്പുറത്തെ മുറിയിലെ രാമഭദ്രന്‍ ആശാനെ വന്ന് മുട്ടിവിളിച്ചു. കാര്യം തിരക്കിയപ്പോള്‍ കൂടെച്ചെല്ലാന്‍ അയാള്‍ ആവശ്യപ്പെട്ടു, ശബ്ദമുണ്ടാക്കരുതെന്ന് ആഗ്യം കാട്ടുകയും ചെയ്‌തു. ഹോമിയോ യുവാവിന്റെ റൂമിനടുത്തേക്കാണ് ആശാനെ അയാള്‍ ആനയിച്ചത്.
ജനാലയിലൂടെ പാളി നോക്കിയപ്പോള്‍ കണ്ട കാഴ്‌ച ആശാന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുറിക്കുള്ളിലെ അയയില്‍ തൂക്കിയിട്ടിരിക്കുന്ന അണ്ടര്‍വെയറിന് സമീപം മെഴുകുതിരി കത്തിച്ചു പിടിച്ച് ധ്യാനത്തിലെന്ന പോലെ നില്‍ക്കുന്ന യുവാവ്. മെഴുകുതിരി കത്തിച്ച് പല മൂര്‍ത്തികളെയും പൂജിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒട്ടേറെപ്പേരെ ആശാന്‍ കണ്ടിട്ടുണ്ട്. നസ്രാണികളുടെ കാര്യമാണെങ്കില്‍ ബീഫും കുപ്പിയും കഴിഞ്ഞാല്‍ പിന്നെ പ്രധാനം മെഴുകുതിരിയാണ്. എന്നാല്‍, ഇത്തരമൊരു മൂര്‍ത്തിയെ ഒരാള്‍ പൂജിക്കുമെന്ന് ഇതുവരെ ആശാന്‍ കളിയായിപ്പോലും കരുതിയിരുന്നില്ല.
എന്താണ് സംഗതിയെന്ന് ചോദിച്ചു നോക്കൂ, ആശാന്റെ സുഹൃത്തല്ലേ-രാമഭദ്രന്‍ താഴ്‌ന്ന സ്വരത്തില്‍ അപേക്ഷിച്ചു. ആശാന്‍ രണ്ടും കല്‍പ്പിച്ച് മുറിയുടെ കതകില്‍ തട്ടി. യുവാവ് കതകു തുറന്നു. ആശാനെ കണ്ട് പുഞ്ചിരി തൂകി. "മെഴുകുതിരി കത്തിച്ച് എന്താണ് ഏര്‍പ്പാട്"-ആശാന്‍ ചോദിച്ചു. "അതേ, ഷഡ്ഡി കഴുകിയിട്ടിരിക്കുവാ, ഉണക്കാനുള്ള ശ്രമമായിരുന്നു"-യുവാവ് സാധാരണഗതിയില്‍ പറഞ്ഞു.
"അതിന് ഫാനിട്ടാല്‍ പോരെ വേഗം ഉണങ്ങിക്കിട്ടില്ലേ"-ആശാന്‍ ചോദിച്ചു. "അതേയ്, ഞാനത് ആലോചിച്ചു. പക്ഷേ, ഫാനിന്റെ കാറ്റിന് ചൂടില്ലല്ലോ, മെഴുകുതിരിയാകുമ്പം അതുണ്ട്"-സംഭവത്തിന്റെ ശാസ്‌ത്രീയത കേട്ട ആശാന്റെ കണ്ണുതള്ളി. അതോടെ ഹോമിയോ ചികിത്സ നിര്‍ത്തിയതായും, വീണ്ടും റോഡിലേക്കുള്ള നിരീക്ഷണം പൂര്‍വാധികം ഭംഗിയായി ആരംഭിച്ചതായും ആശാന്‍ സാക്ഷ്യപ്പെടുത്തുന്നു.
Monday, October 29, 2007
ഒരു 'ഹിറ്റ്' കഥ-കുറ്റബോധത്തോടെ
ഏത് മാസിക തുറന്നാലും ബൂലോകത്തെക്കുറിച്ചും മലയാളം ബ്ലോഗുകളെക്കുറിച്ചുമുള്ള ഫീച്ചറുകള്‍, അഭിമുഖങ്ങള്‍. പത്ര സപ്ലിമെന്റുകളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ഇതെല്ലാം വായിച്ച് ഹാലിളകിയ ആശാന്‍ സ്വന്തമായി ബ്ലോഗ് ആരംഭിക്കാന്‍ ആവേശത്തോടെ തീരുമാനിച്ചു.
അതിന് മുന്നോടിയായി ചില തയ്യാറെടുപ്പുകളൊക്കെ നടത്തി. മലയാളം യുണികോഡ്, അഞ്‌ജലിഓള്‍ഡ് ലിപി, രചന, അതിനിടയില്‍ നടക്കുന്ന അടി, പൊടിപൂരം ഒക്കെ വായിച്ച് ആശാന്‍ സ്വയം ബോധവത്‌ക്കരിച്ചു.
കൊടകര പുരാണവും മറ്റ് പുണ്യപുരാണ ബ്ലോഗുകളും വായിച്ച് മനസ് കുളിര്‍പ്പിച്ചു. വടകര പുരാണം എന്നൊന്ന് തുടങ്ങി, വിശാലന്റെ വയറ്റത്തടിച്ചാലോ എന്ന് പലവട്ടം ചിന്തിച്ചു. ഒടുവില്‍ അത് വേണ്ടെന്നു വെച്ചു, പാവം എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.
അവസാനം 'ആശാന്‍ കഥകള്‍' എന്ന സര്‍വസാധാരണ നാമം സ്വീകരിക്കാന്‍ ഉറച്ച തീരുമാനമെടുത്തു. സംഭവം തുടങ്ങുകയും ചെയ്‌തു, ആദ്യപോസ്‌റ്റിങും നടത്തി. വീണ്ടും ബൂലോകത്ത് കറക്കം തുടങ്ങി, മറ്റ് ബ്ലോഗുകളുടെ സ്ഥിതിവിവരക്കണക്ക് മനസിലാക്കാന്‍.
ചില ബ്ലോഗുകളില്‍ സന്ദര്‍ശകരുടെ എണ്ണം കണ്ട ആശാന് ആശയടക്കാനായില്ല. പതിനായിരക്കണക്കിന് ആളുകള്‍ ഈ ബ്ലോഗില്‍ സന്ദര്‍ശിച്ചിരിക്കുന്നു എന്ന പ്രഖ്യാപനത്തോടെയുള്ള 'ഹിറ്റ്‌ലിസ്‌റ്റുകള്‍'! ഞാന്‍ ചില്ലറക്കാരനല്ല, എന്റെ ബ്ലോഗും ആളുകള്‍ കാണും എന്ന ബ്ലോഗറുടെ പ്രഖ്യാപനമായി ആ ഹിറ്റ്‌ലിസ്റ്റുകളെ ആശാന്‍ വായിച്ചെടുത്തു.
സ്വതേ അഭിമാനിയായ ആശാനും തോന്നി ഒരു 'ഹിറ്റ്‌കൗണ്ടര്‍' സ്വന്തം ബ്ലോഗില്‍ ഫിറ്റുചെയ്യാന്‍. അതിനായി ഹിറ്റ്‌കൗണ്ടര്‍ ഡൗണ്‍ലോഡ് ചെയ്‌തപ്പോഴാണ് മോഹനീയമായ ഒരു സംഗതി ആശാന്റെ ദൃഷ്ടിയില്‍ പെട്ടത്. ഹിറ്റ് എത്രയില്‍ തുടങ്ങണം എന്നെഴുതാന്‍ ഹിറ്റ്‌കൗണ്ട് പ്രോഗ്രാമില്‍ ഒരു കോളം.
പരദേവതകളേ, ഈ കോളത്തില്‍ ഞാന്‍ ഒരുലക്ഷം എന്നെഴുതിയാല്‍, അടുത്ത ഹിറ്റില്‍ അത് ഒരുലക്ഷത്തിയൊന്ന് ആകും, ആശാന്‍ ഓര്‍ത്തു. ഇതൊന്നും അറിയാത്ത പാവപ്പെട്ട ബ്ലോഗ് വായനക്കാരെ, ഹിറ്റിന്റെ വലിപ്പം കാട്ടി പേടിപ്പിക്കാം.
അപ്പോള്‍ താന്‍ എത്രയില്‍ തുടങ്ങണം, ആശാന്‍ ആലോചിച്ചു. സത്യത്തിനും നീതിക്കും നിരക്കുന്ന ഒരു സംഖ്യതന്നെ വേണം എന്ന കാര്യത്തില്‍ സംശയമില്ല. അമ്പതിനായിരം ആയാലോ, ച്ഛേ, മോശമല്ലേ. എങ്കില്‍ പതിനായിരം, അല്ലെങ്കില്‍ വേണ്ട അയ്യായിരം.
ചിന്ത ഇത്രയുമായപ്പോള്‍ ആശാന്‍ ഓര്‍ത്തു, ബ്ലോഗ് തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു. അക്കാര്യം കൂടി സ്‌റ്റാറ്റിസ്‌റ്റിക്‌സില്‍ പരിഗണിക്കണം. അങ്ങനെ ആശാന്‍ അഞ്ഞൂറില്‍ ഹിറ്റ് തുടങ്ങി.
ഇനി വായനക്കാര്‍ ഈ പേജിന്റെ ഇടതു വശത്തു കാണുന്ന സന്ദര്‍ശകരുടെ എണ്ണം ഒന്ന് നോക്കണം. അവിടെയുള്ള സംഖ്യയില്‍ നിന്ന് കൃത്യം 500 കുറച്ചാല്‍, ഹിറ്റുകളുടെ എണ്ണം കറക്ടായി കിട്ടും.
അതിന് മുന്നോടിയായി ചില തയ്യാറെടുപ്പുകളൊക്കെ നടത്തി. മലയാളം യുണികോഡ്, അഞ്‌ജലിഓള്‍ഡ് ലിപി, രചന, അതിനിടയില്‍ നടക്കുന്ന അടി, പൊടിപൂരം ഒക്കെ വായിച്ച് ആശാന്‍ സ്വയം ബോധവത്‌ക്കരിച്ചു.
കൊടകര പുരാണവും മറ്റ് പുണ്യപുരാണ ബ്ലോഗുകളും വായിച്ച് മനസ് കുളിര്‍പ്പിച്ചു. വടകര പുരാണം എന്നൊന്ന് തുടങ്ങി, വിശാലന്റെ വയറ്റത്തടിച്ചാലോ എന്ന് പലവട്ടം ചിന്തിച്ചു. ഒടുവില്‍ അത് വേണ്ടെന്നു വെച്ചു, പാവം എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.
അവസാനം 'ആശാന്‍ കഥകള്‍' എന്ന സര്‍വസാധാരണ നാമം സ്വീകരിക്കാന്‍ ഉറച്ച തീരുമാനമെടുത്തു. സംഭവം തുടങ്ങുകയും ചെയ്‌തു, ആദ്യപോസ്‌റ്റിങും നടത്തി. വീണ്ടും ബൂലോകത്ത് കറക്കം തുടങ്ങി, മറ്റ് ബ്ലോഗുകളുടെ സ്ഥിതിവിവരക്കണക്ക് മനസിലാക്കാന്‍.
ചില ബ്ലോഗുകളില്‍ സന്ദര്‍ശകരുടെ എണ്ണം കണ്ട ആശാന് ആശയടക്കാനായില്ല. പതിനായിരക്കണക്കിന് ആളുകള്‍ ഈ ബ്ലോഗില്‍ സന്ദര്‍ശിച്ചിരിക്കുന്നു എന്ന പ്രഖ്യാപനത്തോടെയുള്ള 'ഹിറ്റ്‌ലിസ്‌റ്റുകള്‍'! ഞാന്‍ ചില്ലറക്കാരനല്ല, എന്റെ ബ്ലോഗും ആളുകള്‍ കാണും എന്ന ബ്ലോഗറുടെ പ്രഖ്യാപനമായി ആ ഹിറ്റ്‌ലിസ്റ്റുകളെ ആശാന്‍ വായിച്ചെടുത്തു.
സ്വതേ അഭിമാനിയായ ആശാനും തോന്നി ഒരു 'ഹിറ്റ്‌കൗണ്ടര്‍' സ്വന്തം ബ്ലോഗില്‍ ഫിറ്റുചെയ്യാന്‍. അതിനായി ഹിറ്റ്‌കൗണ്ടര്‍ ഡൗണ്‍ലോഡ് ചെയ്‌തപ്പോഴാണ് മോഹനീയമായ ഒരു സംഗതി ആശാന്റെ ദൃഷ്ടിയില്‍ പെട്ടത്. ഹിറ്റ് എത്രയില്‍ തുടങ്ങണം എന്നെഴുതാന്‍ ഹിറ്റ്‌കൗണ്ട് പ്രോഗ്രാമില്‍ ഒരു കോളം.
പരദേവതകളേ, ഈ കോളത്തില്‍ ഞാന്‍ ഒരുലക്ഷം എന്നെഴുതിയാല്‍, അടുത്ത ഹിറ്റില്‍ അത് ഒരുലക്ഷത്തിയൊന്ന് ആകും, ആശാന്‍ ഓര്‍ത്തു. ഇതൊന്നും അറിയാത്ത പാവപ്പെട്ട ബ്ലോഗ് വായനക്കാരെ, ഹിറ്റിന്റെ വലിപ്പം കാട്ടി പേടിപ്പിക്കാം.
അപ്പോള്‍ താന്‍ എത്രയില്‍ തുടങ്ങണം, ആശാന്‍ ആലോചിച്ചു. സത്യത്തിനും നീതിക്കും നിരക്കുന്ന ഒരു സംഖ്യതന്നെ വേണം എന്ന കാര്യത്തില്‍ സംശയമില്ല. അമ്പതിനായിരം ആയാലോ, ച്ഛേ, മോശമല്ലേ. എങ്കില്‍ പതിനായിരം, അല്ലെങ്കില്‍ വേണ്ട അയ്യായിരം.
ചിന്ത ഇത്രയുമായപ്പോള്‍ ആശാന്‍ ഓര്‍ത്തു, ബ്ലോഗ് തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു. അക്കാര്യം കൂടി സ്‌റ്റാറ്റിസ്‌റ്റിക്‌സില്‍ പരിഗണിക്കണം. അങ്ങനെ ആശാന്‍ അഞ്ഞൂറില്‍ ഹിറ്റ് തുടങ്ങി.
ഇനി വായനക്കാര്‍ ഈ പേജിന്റെ ഇടതു വശത്തു കാണുന്ന സന്ദര്‍ശകരുടെ എണ്ണം ഒന്ന് നോക്കണം. അവിടെയുള്ള സംഖ്യയില്‍ നിന്ന് കൃത്യം 500 കുറച്ചാല്‍, ഹിറ്റുകളുടെ എണ്ണം കറക്ടായി കിട്ടും.
Sunday, October 28, 2007
ഗൂഗിള്‍ ചെയ്‌ത ചതി
ഗൂഗിളിന്റെ കടുത്ത ആരാധകനായിരുന്നു ആശാന്‍. സ്വാഭാവികമായും, ഗൂഗിളിന്റെ പുതിയ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂളിനെപ്പറ്റി സിബുവിന്റെ ബ്ലോഗില്‍ കണ്ടപ്പോള്‍ ആശാന് നില്‍ക്കക്കള്ളിയില്ലാതായി. കഷ്ടിച്ച് മലയാളം മാത്രം വഴങ്ങുന്ന തനിക്ക് മുന്നിലിതാ, മറ്റ് നാല് ഭാരതീയഭാഷകള്‍ വന്നു വണങ്ങി നില്‍ക്കുന്നു!
നിരക്ഷരതയ്‌ക്ക് ഇനി രക്ഷയില്ല, ആശാന്‍ ഓര്‍ത്തു. ടിം ബേണസ് ലീ പത്തുവര്‍ഷം മുന്‍കൂട്ടി വേള്‍ഡ് വൈഡ് വെബ്ബ് കണ്ടുപിടിക്കുകയും, ഗൂഗിള്‍ അതിനനുസരിച്ച് മുമ്പേ പറക്കുന്ന പക്ഷിയാവുകയും ചെയ്‌തിരുന്നെങ്കില്‍, ഈ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍ അതിനനുസരിച്ച് രംഗത്തെത്തുകയും ചെയ്‌തിരുന്നെങ്കില്‍, കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതായത്‌നം തന്നെ വേണ്ടി വരില്ലായിരുന്നു. എത്ര കാലാജാഥകള്‍, എത്ര ബോധവത്‌ക്കരണങ്ങള്‍, ഹോ, ഒന്നും വേണ്ടിവരുമായിരുന്നില്ല, ആശാന്‍ പരിതപിച്ചു.
പുതിയൊരു സാധ്യത മുന്നില്‍ വന്നാല്‍, അത് പരീക്ഷിക്കാന്‍ മടി കാണിക്കരുതെന്ന ചിന്താഗതിക്കാരനായിരുന്നു ആശാന്‍. അതുപ്രകാരം ഗൂഗിള്‍ ടൂള്‍ പരീക്ഷിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ആലോചിച്ചു. തിരിച്ചും മറിച്ചും ചിന്തിച്ചപ്പോള്‍, മധുരയില്‍ താമസിക്കുന്ന തന്റെ മരുമകന്റെ രൂപത്തില്‍ സാധ്യത തെളിഞ്ഞു തെളിഞ്ഞു വന്നു.
തമിഴനായ മരുമകന് അവന്റെ മാതൃഭാഷയില്‍ തന്നെ ഇ-മെയില്‍ അയച്ചു ഞെട്ടിച്ചാലോ. തകര്‍ത്തു, ആശയം കൊള്ളാം, ആശാന് ആവേശമായി. അങ്ങനെ, മലയാളത്തില്‍ വിചാരിച്ച്, ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌ത്, സ്‌പേസ്‌ബാര്‍ തട്ടി തമിഴാക്കിയ ഇ-മെയില്‍ മരുമകനെത്തേടി മധുരയിലേക്ക് പാഞ്ഞു.
ആശാന്‍ സമാധാനത്തോടെ അന്നുറങ്ങി. ആദ്യമായി അന്യഭാഷയില്‍ ഒരു മെയില്‍ അയയ്‌ക്കാന്‍ കഴിയുകയെന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ലല്ലോ. പക്ഷേ, പിറ്റെ ദിവസം ഇ-മെയില്‍ ചെക്കുചെയ്‌ത ആശാന്‍ ഞെട്ടി. ഒരക്ഷരം പോലും തമിഴ് അറിയാത്ത തനിക്കിതാ, കട്ടത്തമിഴിലൊരു കത്ത് മരുമകന്റെ വകയായി വന്നു കിടക്കുന്നു!
നിരക്ഷരതയ്‌ക്ക് ഇനി രക്ഷയില്ല, ആശാന്‍ ഓര്‍ത്തു. ടിം ബേണസ് ലീ പത്തുവര്‍ഷം മുന്‍കൂട്ടി വേള്‍ഡ് വൈഡ് വെബ്ബ് കണ്ടുപിടിക്കുകയും, ഗൂഗിള്‍ അതിനനുസരിച്ച് മുമ്പേ പറക്കുന്ന പക്ഷിയാവുകയും ചെയ്‌തിരുന്നെങ്കില്‍, ഈ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍ അതിനനുസരിച്ച് രംഗത്തെത്തുകയും ചെയ്‌തിരുന്നെങ്കില്‍, കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതായത്‌നം തന്നെ വേണ്ടി വരില്ലായിരുന്നു. എത്ര കാലാജാഥകള്‍, എത്ര ബോധവത്‌ക്കരണങ്ങള്‍, ഹോ, ഒന്നും വേണ്ടിവരുമായിരുന്നില്ല, ആശാന്‍ പരിതപിച്ചു.
പുതിയൊരു സാധ്യത മുന്നില്‍ വന്നാല്‍, അത് പരീക്ഷിക്കാന്‍ മടി കാണിക്കരുതെന്ന ചിന്താഗതിക്കാരനായിരുന്നു ആശാന്‍. അതുപ്രകാരം ഗൂഗിള്‍ ടൂള്‍ പരീക്ഷിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ആലോചിച്ചു. തിരിച്ചും മറിച്ചും ചിന്തിച്ചപ്പോള്‍, മധുരയില്‍ താമസിക്കുന്ന തന്റെ മരുമകന്റെ രൂപത്തില്‍ സാധ്യത തെളിഞ്ഞു തെളിഞ്ഞു വന്നു.
തമിഴനായ മരുമകന് അവന്റെ മാതൃഭാഷയില്‍ തന്നെ ഇ-മെയില്‍ അയച്ചു ഞെട്ടിച്ചാലോ. തകര്‍ത്തു, ആശയം കൊള്ളാം, ആശാന് ആവേശമായി. അങ്ങനെ, മലയാളത്തില്‍ വിചാരിച്ച്, ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌ത്, സ്‌പേസ്‌ബാര്‍ തട്ടി തമിഴാക്കിയ ഇ-മെയില്‍ മരുമകനെത്തേടി മധുരയിലേക്ക് പാഞ്ഞു.
ആശാന്‍ സമാധാനത്തോടെ അന്നുറങ്ങി. ആദ്യമായി അന്യഭാഷയില്‍ ഒരു മെയില്‍ അയയ്‌ക്കാന്‍ കഴിയുകയെന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ലല്ലോ. പക്ഷേ, പിറ്റെ ദിവസം ഇ-മെയില്‍ ചെക്കുചെയ്‌ത ആശാന്‍ ഞെട്ടി. ഒരക്ഷരം പോലും തമിഴ് അറിയാത്ത തനിക്കിതാ, കട്ടത്തമിഴിലൊരു കത്ത് മരുമകന്റെ വകയായി വന്നു കിടക്കുന്നു!
Labels:
കഥകള്‍,
ഗൂഗിള്‍,
ട്രാന്‍സ്‌ലിറ്ററേഷന്‍,
തമിഴ്,
നര്‍മം
Subscribe to:
Posts (Atom)